Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exit Polls

70- 80 -90 ... സീറ്റു കണക്കുകൾ പറയുന്നത്

തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ് പോളുകൾ എല്ലാം വന്നു കഴിഞ്ഞു .അവയെല്ലാം വിശകലനം ചെയ്ത് വിദഗ്ധരും രാഷ്ട്രീയ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ഓരോ കണക്കിൻ കൊമ്പത്താണിപ്പോൾ. അവർ ആ കൊമ്പത്ത് തന്നെ ഇരിക്കുമോ അതോ താണ്താണ് നിലം തൊടുമോയെന്ന് തിങ്കളാഴ്ച ഉറപ്പായും പറയാം. എന്നാൽ ഓരോ സ്ഥാനാർത്ഥിക്കും മുന്നണി കിട്ടുന്ന വോട്ടും അതിന്റെ ശതമാനവും ജനഹൃദയവും തമ്മിൽ ഒറ്റനോട്ടത്തിൽ പറയാവുന്ന ചില നിഗമനങ്ങൾ ഉണ്ട് .

കേരളത്തിൽ എക്സിറ്റ് പോളുകൾ പ്രകാരം ഒരു മുന്നണിക്കും 90 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല; പ്രത്യേകിച്ച് ഭൂരിപക്ഷം കിട്ടുമെന്ന് കരുതപ്പെടുന്ന യുഡിഎഫിന് . ഫലം വരുമ്പോൾ യുഡിഎഫിനും എൽഡിഎഫിനോ 90 താഴെ മാത്രമേ സീറ്റുള്ളു എങ്കിൽ അതിനർത്ഥം പൊതുവേ ഭരണവിരുദ്ധ വികാരമോ അനുകൂല വികാരമോ എന്നതിന്റെ സൂചന തന്നെ. എൽഡിഎഫിന് 90 സീറ്റ് കിട്ടുമെങ്കിൽ ഭരണാനുകൂല വികാരമായി തന്നെ വ്യാഖ്യാനിക്കേണ്ടി വരും. മൊത്തം വോട്ടിന്റെ 47 ശതമാനം വോട്ടാണ് 99 സീറ്റ് എന്ന നിലയിലേക്ക് വരുന്നത് കേരളത്തിൽ ഒരു എക്സിറ്റ് പോളും എൽഡിഎഫിന് 70 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല എന്നാൽ യുഡിഎഫിന് ഭൂരിപക്ഷം ഏജൻസികളും 90 സീറ്റിൽ കൂടുതലും പ്രവചിച്ചിട്ടില്ല

തരംഗം എന്നാൽ

സീറ്റുകളുടെ എണ്ണം എഴുപതിലും 80 നും ഇടയിൽ ആണെങ്കിൽ അത് ഒരു തരംഗമല്ല നിലവിലുള്ള മുന്നണിക്കെതിരെയുള്ള സാധാരണമായ ഒരു പ്രതികരണം മാത്രം. 80 നും 90 നും ഇടയിലാണ് സീറ്റെങ്കിൽ അതൊരു ഭരണവിരുദ്ധ വികാര പ്രതിഫലം തന്നെയാണ് . ആന്റി ഇൻക്യബൻസി എന്ന് ഇംഗ്ലീഷിൽ പറയുന്ന നിലവിലുള്ള ഭരണത്തിനെതിരെയുള്ള വികാരമായിരിക്കും അത് .എന്നാൽ 90 മുതൽ 100 തൊട്ടു നിന്നാൽ അതൊരു തരംഗമായി മാറുന്നു. 2021ൽ എൽഡിഎഫിന് കിട്ടിയത് 47 ശതമാനം വോട്ടും 99 സീറ്റും ആയിരുന്നു മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50% കടന്നാൽ അതൊരു വൻ തരംഗമായി മാറും .100 സീറ്റ് എന്ന കടമ്പ കടക്കുമെന്ന് അർത്ഥം .ഇത് ഭരണകക്ഷിക്ക് അനുകൂലമായ പ്രതികൂലമായും വരാം .

തൂക്ക് നിയമസഭ എന്നാൽ

സീറ്റുകളുടെ എണ്ണത്തിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമായ 70 കടക്കാനായില്ലെങ്കിൽ അത് ബലാബലമോ തൂക്ക് നിയമസഭയോ ആകാം . മൂന്നാം മുന്നണിയായ എൻ ഡി എ യുടെ സാന്നിദ്ധ്യം ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകും .എന്നാൽ ഇപ്പോഴത്തെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന്റെ ശ രാശരി വോട്ട് 40% ത്തിന് അടുത്താണ് - അതായത് കുറഞ്ഞത്72 സീറ്റ് .കഴിഞ്ഞതവണ 47 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇത്തവണ എക്സിറ്റ് പോളുകൾ കാണിക്കുന്നത് പരമാവധി 38 ശതമാനം വോട്ടാണ് -അതായത് 63 സീറ്റ് . മൊത്തം പോൾ ചെയ്ത ബോട്ടിൽ മൂന്നും മുന്നണിക്കും കിട്ടുന്നതിന്റെ കണക്കുനോക്കിയാണ് പോളിംഗിന്‍റെ ശരാശരി തീരുമാനിക്കുന്നത്.

70 മുതൽ 80 സീറ്റാണ് ഭൂരിപക്ഷം കിട്ടിയ മുന്നണിക്കോ പാർട്ടിക്കോ കിട്ടുന്നതെങ്കിൽ അതിന് അർത്ഥം മുന്നണിക്ക് അനുകൂലമായ ഒരു വികാരപ്രകടനമാണ് എന്നാണ്. ഇതൊരു വ്യക്തിക്കോ പാർട്ടി കിട്ടുന്ന വോട്ട് ആകാം . അതുപോലെ ഭരണപക്ഷത്തിനെതിരായ വലിയ വിരുദ്ധതയായി കണക്കാക്കാം. എന്നാൽ മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷം പ്രകടിപ്പിച്ചു എന്ന് മാത്രം . എന്നാൽ 80ൽ കൂടുതലേക്ക് സീറ്റുകളുടെ എണ്ണം കടന്നാൽ തീവ്രമായ ഒരു താൽപര്യപ്രകടനം അതിനു പിന്നിലുണ്ട് എന്ന് കാണാം. 2021ൽ എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ ആദ്യമായാണ് കേരളത്തിൽ ഒരു സർക്കാരിന് തുടർച്ച കിട്ടിയത് .അത് ശക്തമായ ജനാഭിലാഷ പ്രകടനം തന്നെയായിരുന്നു .

ഭരണപക്ഷത്തിന് വിരുദ്ധമായ വികാരം തരംഗ രൂപത്തിൽ ഉണ്ടാവുകയും അത് പല മുന്നണികൾക്കായി വീതം വച്ച് പോവുകയും ചെയ്താൽ ഈ കണക്കുകൾ എല്ലാം അപ്രസക്തമാകും .ഉദാഹരണത്തിന് കേരളത്തി ബിജെപി 17 ശതമാനത്തിനും മുകളിൽ വോട്ട് നേടിയാലും സ്ഥിതിഗതികൾ മാറാം .ഭരണവിരുദ്ധ വികാരം ആയാലും ബിജെപി അനുകൂല പ്രകടനമായാലും ശതമാനം കണക്കുകളിൽ വലിയ പൊളിച്ചെഴുത്തലുകൾ വേണ്ടി വന്നേക്കും..

ഇടത് വലതുമുന്നണികൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ മാറ്റം ആകാം അത് . എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15 ശതമാനത്തിൽ താഴെയാണെങ്കിൽ കേരളത്തിലെ ഇരു മുന്നണി സംവിധാനം എന്ന ആവർത്തന ചക്രം വീണ്ടും ഉരുളാം. ഭരണപക്ഷ വിരുദ്ധ വികാര പ്രകടനം ആണോ ബലാബലം ആണോ അതോ എല്ലാം മാറ്റിമറിക്കുന്ന തരംഗമാണോ നാലാം തീയതി ബാലറ്റ് ബോക്സിൽ നിന്ന് ഉണർന്നെഴുക്കുന്നതെന്ന് കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.

Latest News

Corehub Up